Sunday, November 3, 2013

മനോഹരമായ ഇറ്റലിയില്‍




സ്വപ്‌നങ്ങള്‍ തേടിയൊരു ഇറ്റാലിയന്‍ യാത്ര ,വളരെ സന്തോഷം തോന്നിയ ജീവിതത്തിലെ ചില നിമിഷങ്ങള്‍ ,ഖത്തര്‍മന്ത്രാലയം നെല്‍കിയ വിസയും ടിക്കെറ്റും കൈകളില്‍ ഇരുന്ന്‍ വിറകൊള്ളുന്നു കാരണം ആദ്യത്തെ യുറോപ്പ് യാത്ര ,അതിനിടയില്‍ മലയാളിയായ ഗേറ്റ് മാന്‍ ഒരു ചോദ്യവും എങ്ങോട്ടാ ഒറ്റക്ക് ഞാന്‍ പറഞ്ഞു സ്പോണ്സര്‍ ഉണ്ട് കൂടെ ഫസ്റ്റ്ക്ലാസ്സില്‍

പിന്നെ കൂടുതല്‍ ഒന്നും ചോദ്യമുണ്ടായില്ല . അപ്പോളാണ് ഞാന്‍ സ്വന്തം ജേഷ്ഠന്‍റെ സ്ഥാനം നെല്കുന്ന കരീം ഇക്കയുടെ വിളി വന്നത് ഞങ്ങള്‍ എത്തി കെട്ടോ ഒന്നും പേടിക്കണ്ട ശ്വാസം നേരെ വീണു ,
അങ്ങനെ വിമാനം പറന്നുയര്‍ന്നു ഇറ്റലിയെ ലക്ഷ്യമാക്കിയുള്ള യാത്ര ,അതിനിടയില്‍ കരീം ഇക്ക അടുത്ത് വന്നു ഒന്നും പെടികണ്ട കെട്ടോ എന്നോര്‍മ്മിപ്പിച്ചു ഇക്ക ഫസ്റ്റ് ക്ലാസ്സില്‍ ആണ് ഒരാള്‍ക്കുമാത്രമേ ഫസ്റ്റ് ക്ലാസ്സ്‌ അനുവദിക്കൂ ,അങ്ങനെ യാത്ര തുടരുകയാണ് അതിനിടയിയില്‍ ഈജിപ്തിന്‍റെ മുകളില്‍ എത്തിയപ്പോള്‍ വിമാനം താഴ്ന്നു പറക്കുന്നു ഒരു മായപോലെ കൈറോ പട്ടണം കാണാം ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ കൌതുകത്തോടെ പുറത്തേക്ക്‌ നോക്കിയിരുന്നു ,അതിനിടയില്‍ സുന്ദരിയായ എയര്‍ഹോസ്ററ്സ് കൊണ്ട് വന്ന ജുസ് കുടിക്കാന്‍ മറന്നില്ല , നല്ല പരിചരണം ഇടക്കിടക്ക് വന്നുള്ള ചോദ്യം (എനിതിംഗ് എല്‍സ് സര്‍ )
ചിലര്‍ ചൂട് വാങ്ങി കഴിക്കുന്നു വിമാനം മേഘങ്ങല്ക്കിടയിലൂടെ പറന്നു കൊണ്ടിരുന്നു ,അതിനിടയില്‍ അറിയാതെ ഒന്ന് മയങ്ങിപ്പോയി .

അപ്പോളാണ് അറിയിപ്പ്‌ കേള്‍ക്കുന്നത് ഒരു മണിക്കുറിനകം നമ്മള്‍ റോം എയര്പോര്ട്ടില് എത്തും മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ് കാരണം ഞാന്‍ യുറോപ്പില്‍ എത്തിയിരിക്കുന്നു .

വിമാനം റോമില്‍ എത്തിയിരിക്കുന്നു . ചുറ്റു വട്ടമൊന്നു കണ്ണോടിച്ചു .അപ്പോളാണ് മൂന്ന്‍ ബോര്‍ഡുകള്‍ കണ്ണില്‍ പ്പെട്ടത് മുഹമ്മദ്‌ റാഷിദ്‌ ,അബ്ദുല്‍ കരീം ,ആസിഫ്‌ ഷമീര്‍ ഞാന്‍ ഒന്ന് അഹങ്കരിച്ചില്ലേ കാരണം ഞാനുമൊരു വി ഐ പി പട്ടികയില്‍ പിന്നെ എല്ലാം ഞൊടിയിടയില്‍ , നമ്മുടെ നാട്ടില്‍ ആണെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടന്നു വേണം ഒന്ന് വെളിയില്‍ എത്താന്‍ ,കനത്ത പോലീസ് കാവലില്‍ കാറിനടുത്തേക്ക് , എത്തിയപ്പോള്‍ ഒരു പട തന്നെയുണ്ട് പുറത്ത്‌ കാരണം അവര്‍ അകത്ത് വരാത്തത് മറ്റു യാത്രക്കാര്‍ക്ക്‌ തടസം ഉണ്ടാവരുത് എന്ന് കരുതിയാണത്രെ വളരെ ബഹുമാനം തോന്നിപ്പോയി ആ സംസ്കാരത്തോടും അവിടത്തെ ജനങ്ങളോടും നമ്മുടെ നാട്ടില്‍ ആണെങ്കില്‍ ഞാന്‍ ചിന്തിച്ചു പോയി .


ഇനി ഇവിടെ നിന്നും പലെര്മോയിലേക്ക് ഒരു മണിക്കുര്‍ യാത്രയുണ്ട് അടുത്ത വിമാനത്തില്‍ ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യണം ശീതീകരിച്ച റൂമില്‍ ഇരുന്നപ്പോള്‍ സാറു പറഞ്ഞു ഒന്ന് കറങ്ങിക്കോ പുറത്തുപോവരുത് ,ആകാംഷയോടെ നടന്നു അങ്ങുമിങ്ങും സുന്ദരികളായ മദാമ്മ കുട്ടികള്‍ അതിനിടയില്‍ ആലിംഗന ബത്തരായ യുവതിയുവാക്കള്‍ ഇതിവിടെ പതിവ്‌ കാഴ്ചയാണ് എവിടെ നോക്കിയാലും ചുണ്ടോടു ചുണ്ട്‌ ചേര്‍ത്ത് കെട്ടിപിടിച്ചിരിക്കുന്ന ചെറുപ്പക്കാര്‍ . വല്ലാത്ത നാണം തോന്നി ,സിനിമയില്‍ കണ്ടിട്ടുള്ള സീനുകള്‍ നേരിട്ട് കണ്ടപ്പോള് ഉള്ള ചമ്മല്‍ .


അങ്ങനെ ഞങ്ങള്‍ പലെര്മോയിലേക്ക് പുറപ്പെട്ടു .ഒരു പ്രത്യേക യാത്രയായിരുന്നു അത് വിമാനം ഇടക്കിടക്ക് ഉയര്‍ന്നു പറക്കും അതെ പോലെ താഴോട്ടും വരും ശരിക്കും പേടി തോന്നി . അപ്പോളാണ് താഴോട്ടു നോക്കിയത് കുന്നുകളാണ് മുഴുവനും അതിനനുസരിച്ചു വിമാനം പറക്കുന്നത് .മുന്നില്‍ പലേര്‍മോ തെളിഞ്ഞു മനോഹരമായ ഒരു ദീപ് വിമാനം ഇറങ്ങുകയാണ്




പലെര്മോയില്‍ ഇറങ്ങുന്നു
മാഡാം ഹയാ അബ്ദുല്‍ അസിസ്
ബനീസിലെ ബീച്ചില്‍
(പോളിടയാമ സ്കോയറിലെ തിരക്ക്)
മാഡവും അനുജത്തിമാരും

സാറും മാഡവും

സാറും കുട്ടികളും

ഇറ്റാലിയന്‍സുന്ദരികള്‍ ഞങ്ങള്‍ കുറച്ചു നാള്‍ താമസിച്ച ഫ്ലാറ്റിലെ മിടുക്കികള്‍ ആണിവര്‍
പലേര്‍മോ എയര്‍പോര്‍ട്ട്
സ്കൊയരിലെക്കുള്ള വഴി ഒരു വലിയ മലയുടെ താഴ്വാരം കടലിനോട് ചേര്‍ന്ന് മനോഹരമായി നിര്‍മ്മിച്ച ചെറിയ എയര്‍ പോര്‍ട്ട്‌ റണ്‍ വെ എന്ന് പറയാന്‍ ഒന്നുമില്ല .മരം വെട്ടി നിലത്തിടുന്ന മാതിരി വിമാനം ചാടിയിറങ്ങി ശരിക്കും പേടിച്ചു ഈ പഹയന്മാര്‍ കുട്ടികളെ കാണാന്‍ സമ്മതിക്കില്ലെ എന്നോര്‍ത്തു .ഞങ്ങള്‍ പുറത്തിറങ്ങി വണ്ടികള്‍ കാത്തു കിടന്നിരുന്നു ഇനി സിസിലി എന്ന ദീപിലേക്കാണ് പോകേണ്ടത് മലകള്‍ തുരന്നു നിര്‍മ്മിച്ച റോഡുകള്‍ ഭയം തോന്നും ശരിക്കും ട്രാഫിക്‌ നിയമങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം ശരിക്കും നമ്മുടെ നാട് പോലെ വണ്ടികള്‍ തോന്നിയപാടെ ഓടികൊണ്ടിരുന്നു ,ഹോണ്‍ അടി കാതുകളെ വല്ലാതെ അലോസരപ്പെടുത്തി ,ആരും ഒന്നും സംസാരിക്കുന്നില്ല കാരണം എല്ലാരും ചുറ്റിലും ഉള്ള ഭംഗി ആസ്വദിക്കുന്ന തിരക്കില്‍ ആണ് ., ആദ്യമായ് കാണുകയായിരുന്നു മുന്തിരി തോട്ടങ്ങളും ഒലിവ് തോട്ടങ്ങളും ഒക്കേ മലകളും തുരംഗങ്ങളും പിന്നിട്ടു വണ്ടി എക്സലോര്‍ ഹില്ടോന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്‍റെ മുന്നില്‍ നിന്നു അവിടെയാണ് ഞങ്ങള്‍ക് താമസം ഒരുകിയിരിക്കുന്നത് .ഒരു കൊച്ചു സ്വപ്ന ഹേഗം എന്ന് പറയാം അത്രക്കും മനോഹരമായ ഹോട്ടല്‍ ഒരു ദിവസത്തെ വാടക കേട്ടപ്പോള്‍ ഞെട്ടിപ്പോയി രണ്ടായിരം യൂറോ ,, മുന്നൂറ്റി ഒന്നാം നമ്പര്‍ മുറി എന്റെയും കരീം ഇക്കയുടെയും മുറി പേടികണ്ട ഇതില്‍ എല്ലാം ഉണ്ട് ബാര്‍ അടക്കം എടുത്താല്‍ പൈസ കൊടുത്താല്‍ മതി ബോറടിച്ചു അല്ലെ ഇനികാണുന്ന സീനുകള്‍ കണ്ണുകളെ കോരിത്തരിപ്പിക്കും .

ഇനി നമുക്ക്‌ കാഴ്ചകള്‍ കാണണം മുകളിലെ റോഡിന്‍റെ സ്വന്തം ഫോട്ടോ


പോളിറ്റിയാമോ സ്കൊയര്‍ ഫോട്ടോ സ്വന്തമല്ല


അതി മനോഹരമായി അലങ്കരിച്ച ഇറ്റലിയിലെ കൃസ്ത്യന്‍ പള്ളികള്‍



മോണ്ടല്ലോബീച്ചില്‍ കരീം ഇക്ക

ഞാന്‍ മോണ്ടല്ലോ ബീച്ചില്‍

പുറകില്‍ കാണുന്ന കുന്നാണ് അത്മഹത്യ പോയിന്റ്‌.,.മോണ്ടല്ലോ ഹില്‍സ്
അമേരിക്കന്‍ അമ്പാസഡരോടൊപ്പം ഡിന്നര്‍
ഇതാണ് ഹോട്ടലിലെ ഡൈനിംഗ് ഹാള്‍ .ഫുഡ്‌ ബുഫേ ആണ് നാം ഇഷ്ടമുള്ളത് എടുത്തു കഴിക്കണംഇററലിയിലേ പള്ളികള്‍ വളരെ മനോഹരം ആണ് അലങ്കാരം കണ്ണ്കളെ രോമാഞ്ചം കൊള്ളിക്കും അതി മനോഹരമായ കൊത്തുപണികള്‍ ആണ് . സ്വര്‍ണ്ണം പൂശിയ ആള്താരകള്‍ ഇനി നമുക്ക്‌ മനോഹരമായ മോണ്ടല്ലോ ബീച്ചില്‍ പോകാം ഫോട്ടോകള്‍ പോസ്റ്റു ചെയ്യാന്‍ കഴിയില്ല കാരണം നമ്മുടെ സംസ്കാരമാല്ലവിടെ എന്‍റെ പേര്‍സണല്‍ ഫോട്ടോസ് ആവാം അല്ലെ മോണ്ടാലോ ബീച്ചില്‍ ഞാനും കരീം ഇക്കയും

മോണ്ടല്ലോ

മോണ്ടല്ലോ

ഇനി മോണ്ടല്ലോ ബീച്ചിന്റെ കുറേ ഫോട്ടോകള്‍ കാണാംസിസിലി എന്ന മനോഹരമായ പലേര്‍മോ








ഇനി നമുക്ക്‌ മോണ്ടല്ലോ ബീച്ചിന്റെ മുകളിളില്‍ ഉള്ള കുന്നിലെക്കൊന്നു പോകാം



മോണ്ടല്ലോ കുന്നിനു മുകളില്‍




താഴെ കാണുന്നതാണ് മോണ്ടല്ലോ

ഈ കുന്നിനു മുകളി

ലാണ് ഞാനിപ്പോള്‍

സ്പോന്സരുടെ മോനും കരീം ഇക്കയും എനിക്ക് പേടിയായിരുന്നു ഇവിടെ കയറാന്‍





താണ് സിഫാലു എന്ന ബീച്


മനോഹരമായ സ്ഥലം ഈ പന്തലില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ട് പുറകില്‍ കാണുന്ന പള്ളിയുടെ ഉള്വശമാണിത്

മനോഹരമായ ചിത്രങ്ങള്‍ എന്‍റെ ക്യാമറയില്‍ നിന്നും നഷ്ടപെട്ടു
ഇനി നാം പോകുന്നത് വെനിസിലെക്കാണ്

Monday, October 7, 2013

ഇന്ദ്ര നീലിമയോറുമാ നയനങ്ങള്‍ എന്നെ
അറിയാതെ തഴുകുന്നതറിഞ്ഞു ഞാന്‍
പ്രണയാദ്രമായുള്ള മിഴികളില്‍ കണ്ടുഞാന്‍
വശ്യമായുള്ളോരു പ്രണയ ഭാവം
ആത്മാര്‍ത്ഥ പ്രണയത്തിന്‍ കുളിര്‍ക്കാറ്റു
വീശുമീ മന്ദ മാരുതന്‍ തന്‍ മണി മഞ്ചലില്‍
അറിയാതെ ഞാനു മങ്ങലിഞ്ഞു ചേര്‍ന്നു
പതിയെ അനഞ്ഞോരാ  കുഞ്ഞു കാറ്റില്‍
പെയ്യാന്‍ വിതുമ്പി നിന്നാ മഴത്തുള്ളികള്‍
വാനിന്‍റെ  വിരിമാറില്‍ പ്രണയാദ്രമായ്
പതിയെ അരുകിലേക്കണയും പദ  സ്വനം
പാദസ്വരത്തിന്‍റെ   നാദ മോടെ
നാണ മോടെന്‍ ചാരെ വന്നൊരാ  പുഷ്പ്പത്തെ
ഒന്നു ചുംബിക്കാന്‍ കൊതിച്ചുപോയ് ഞാന്‍
എന്‍ മാറിലേക്ക്‌ അമര്‍ന്നൊരാ  പൂമുഖം
കൈകളില്‍ കോരിയെടുത്തുഞാനും
ചുംബനപ്പൂകൊണ്ട് മൂടിഞാനാ മുഖം .,.,.
ആര്‍ത്തലച്ചെത്തിയ തിരകള്‍ പോലെ
പതിയെ അടഞ്ഞോരാ മിഴികളില്‍ ചുംബന
പെരുമഴ പെയ്തു മോദമോടെ ,.,.,.


ആസിഫ്  വയനാട് 

Monday, September 17, 2012

വട്ടിസ്സും പുഴുപല്ലും ‌ (ബട്ടണ്‍)



നിറയാന്‍ കൊതിക്കുന്ന കണ്‍കോണുകളെ ചെരുവിരലിനാല്‍‍ തടയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ പുഴയരുകിലെ വാക മരതണലില്‍ കുഞ്ഞോളങ്ങളെ നോക്കിയിരുന്നപ്പോള്‍ ,.പരല്‍മീനുകള്‍ എന്നേ നൊക്കി കൊഞ്ഞനം കുത്തിയത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു കുയിലമ്മ എന്നേ നൊക്കി മധുര മായി ശ്രുതി ചേര്‍ത്ത് പാടിയപ്പോള്‍ എനിക്കവളോട് കടുത്ത നീരസം തോന്നി നിനക്കിത്ര മധുരമായി എങ്ങനെ പാടാന്‍ കഴിയുന്നു എന്നോര്‍ത്ത് എനിക്കൊരു രു മൂളിപാട്ടുപോലും മൂളാന്‍ കഴിയുന്നില്ലല്ലോ ഓര്‍മ്മകള്‍ എന്റെ മനസിനെ വല്ലാതെ നോവിച്ചുകൊണ്ടിരുന്നു ഇപ്പോളങ്ങനേ ആണ് കുറച്ചു നാളായി,.,പഴയകാല ഓര്‍മ്മകള്‍ നിറയുന്നു മനസ്സില്‍ പുഴുപല്ലനായ എന്‍റെ കുഞ്ഞു കൂട്ടുകാരന്‍ ബിജു അവനെന്നെ വിട്ടു പിരിഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്ഷം കഴിഞ്ഞു എടാ എന്‍റെ വട്ടീസു പോട്ടിപോയി ,എനിക്കിന്നു,,തെരണ്ടിയാ കറി,എന്റെ കല്ലോ സുല് നീ കട്ടോണ്ട് പോവല്ല് കേട്ടോ ഒറ്റ ശ്വാസത്തില്‍ അവന്റെ പരാതികള്‍ കണ്ണുകള്‍ നിറഞ്ഞു കാവിള്‍--‍ തടങ്ങളിലൂടെ ഒഴുകിയിറങ്ങിയത് ഞാനറിഞ്ഞില്ല രണ്ടു എ യില്‍ ആണ് ഞാനും അവനും അടുത്തടുത്ത്‌ അങ്ങനെയ ഇരിക്കാന്‍ കാരണം ഇ ന്റ്രവേല്ലിനു വിടുമ്പോള്‍ അവന്റെ പാത്രത്തില്‍ നിന്നും മീന്‍ പൊരിച്ചത് കട്ട് തിന്നണം നല്ല തേങ്ങാ ചമ്മന്തിയും കാണും .,.ഒന്ന് പോട്ടികരയാന്‍ ഞാന്‍ കൊതിച്ചു പോയി ഞാനിപ്പോള്‍ രണ്ടാം ക്ലാസ്സില്‍ സ്കൂള്‍ പൂട്ടി എല്ലാരും വീടുകളിലേക്ക്‌ പോയപ്പോള്‍ അവന്‍ കൊഞ്ഞനം കുത്തി കാട്ടിതും പുഴുപല്ലുകള്‍ കാട്ടി ചിരിച്ചതും ഓര്‍മയില്‍ എത്ര വര്‍ഷങ്ങള്‍ ആയിട്ടും മായുന്നില്ല ജയിച്ചോ തൊറ്റോ എന്നറിയാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ അവനെ കണ്ടില്ല ജെഷ്ടനോട് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല ചിലപ്പോള്‍ വരാഞ്ഞിട്ടാവും എന്നേ കരുതിയുള്ളൂ വീണ്ടും സ്കൂള്‍ തുറന്നു മൂന്നു സിയിലാണ് ഞാന്‍ ,എടാ നമുക്ക് ബിജുനെയ്‌ കാണാന്‍ പോണ്ടേ എന്ന് അഗസ്റ്റ്യന്‍ ചോദിച്ചപ്പോള്‍ അവന്‍ തൊട്ടു തോപ്പിയിട്ടു കാണും അതാ വരാത്തെയെന്ന് കളിയാകി പറഞ്ഞു .,.,.,വാ നമുക്ക് പോയി നോക്കാം അവനെന്നെ കൊണ്ട് പോയത് സിമിതെരിയിലെകായിരുന്നു അപ്പോളും എനികൊന്നും മനസിലായിരുന്നില്ല ,ഒരു കുഞ്ഞു കുഴിമാടം ചൂണ്ടി കാട്ടി ഇതാടാ നമ്മുടെ വട്ടീസു എന്നവന്‍ പറഞ്ഞപ്പോള്‍ എന്റെ കുഞ്ഞു മനസിലും ഒരു വെള്ളിടി വെട്ടി നൊമ്പരപെട്ടത്‌ ഞാന്‍ ഇപ്പോളും അറിയുന്നുണ്ട് പള്ളിക്കൂടം അടച്ചപ്പോള്‍ അവനു വയര് വേദന വന്നു മരിച്ചുപോയടാ എന്നവന്‍ പറഞ്ഞപ്പോള്‍ ,പോട്ടികരഞ്ഞു പോയിരുന്നു ഞാന്‍ ,പിന്നേ പലരോടും ചോദിച്ചു ആരുമൊന്നും പറഞ്ഞില്ല ,,പക്ഷേ എന്നും അവന്റെ ചിരി എന്റെ കണ്ണുകളില്‍ പലപ്പോഴും നീര്കുമിളകള്‍ തീര്‍ക്കാറുണ്ട്.,,എന്‍റെ വട്ടീസും പുഴുപല്ലും ,.,..,

ആസിഫ്‌ വയനാട്‌
                              ഇട വഴികള്‍
 
 
നനുത്ത പുല്‍ വിരിച്ച ആ നാട്ടു

വഴിയുടെ ഓര്‍മ്മകള്‍ ഉണ്ട് ഇന്നും..

കാലം മഞ്ഞും മഴയും വീഴ്ത്തി

ഓര്‍മ്മകളുടെ പിന്നാംപുരതെക്ക്
എടുതെരിയപെട്ട ഒരു പാവം

കുട്ടികാലവും..

...

മഞ്ഞിന്റെ മറ നീക്കി ചങ്കില്‍

കൈ ചേര്‍ത്ത് നടക്കുമ്പോള്‍ കേള്‍ക്കാം
അധികം ദൂരെയോന്നുമല്ലാതെ.,.

പുസ്തകതാളിന്റെ ഇടയില്‍

ആകാശം കാണികാതെ ഒളിപ്പിച്ചുവെച്ച

മയില്‍പീലികള്‍ അന്യം നിന്ന് പോയിരിക്കുന്നു

.മഷിത്തണ്ടും,കൊത്തം കല്ലും

,കുട്ടീം കോലുമെല്ലാം ഇന്ന് ഗതികിട്ടാത്ത

ആത്മാക്കളായി,പുതിയ

തലമുറയെ അമ്പരപ്പോടെ നോക്കുകയാണ്

.ഗ്രഹതുരമായ നല്ല ഓര്‍മ്മകളെല്ലാം

ഇന്ന് അക്ഷരങ്ങള്‍ക്കിടയില്

‍ ഒളിച്ചു കിടക്കുകയാണ്,..

 
 
ആസിഫ്‌  വയനാട്‌
 
                   നനയുന്ന മിഴികള്‍

കോപാക്നിയാല്‍ മുഖം കറുപ്പിച്ചു,.
,കലിതുള്ളി നില്‍കുന്ന ആകാശം.
പതിയെ പെയ്യുന്ന മഴ.
മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും
നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടും
മനസ്സില്‍ പരിഭവങ്ങളില്ല.ഈ കുളിര്‍ തെന്നല്‍
താഴുകിയുറക്കാന്‍ വെമ്പല്‍ പൂണ്ട്
ലജ്ജാവാതിയായി മുന്നില്‍ നില്‍കുമ്പോള്‍
ഈ ദിവസങ്ങളെല്ലാം അവധിയായിരുന്നെങ്കില്‍...
എന്ന് ഞാന്‍ അറിയാതെ കൊതിച്ചു പോവാറുണ്ട് .
ഓരോ പുലരിയും പുതിയ അറിവുകളാണ്‌.
പുലര്‍കാല മഴയുടെ തണുപ്പിന്‌
മഞ്ഞിന്റെ തണുപ്പിനേക്കാള്‍
സ്വാസ്ഥ്യം തരാന്‍ കഴിയുന്നതെന്താണ്‌?
മഴയിലേയ്ക്ക്‌ നോക്കിയിരിക്കുമ്പോള്‍
എന്തെല്ലാമോ ചോദ്യങ്ങള്‍ ,.,.,മനസിലൂടെയ്‌
ചാട്ടുളിപോലേ മിന്നി മറഞ്ഞുവോ.,.
ഒരു ധ്യാനത്തിലെന്നപോലെ
മനസ്സ്‌ പതിയെ സ്വസ്ഥമാകുന്നു.
വാക്കുകള്‍ കൊണ്ട്‌ പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ ഈ പുലര്‍കാല
മന്ദ മാരുതന്‍
വിവരണാതീതമായൊരു സുഖം.
കാഴ്ചയിലേയ്ക്ക്‌ ഇറങ്ങിവരുന്ന
ഓരോ പുലര്കാലവും
ആരുടെ സ്വപ്നമാണ്‌?തണുപ്പ്
അതുപിന്നെയും എന്നെ ആലിംഗനം
ചെയ്തപ്പോള്‍ .,.,
.
ഞാന്‍ നനയാതെ മിഴികള്‍ അടച്ചു പോയി ,.,.,.,

ആസിഫ്‌ വയനാട്‌